Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

കൊച്ചി ബിനാലെക്ക് ഫണ്ടനുവദിച്ചതില്‍ വന്‍ ക്രമക്കേട്

കൊച്ചി ബിനാലെക്ക് ഫണ്ടനുവദിച്ചതില്‍ വന്‍ ക്രമക്കേട് 
കൊച്ചി ബിനാലെ എന്ന പേരില്‍ സംഘടിപ്പിച്ച ലോക ചിത്രപ്രദര്‍ശനത്തിനു വേണ്ടി സ്വകാര്യ ട്രസ്റ്റിന് ഫണ്ട് അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി സൂചന. ചിത്രപ്രദര്‍ശനം നടത്താന്‍ സര്‍ക്കാരിന്റെ കീഴില്‍ ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളുണ്ടായിട്ടും കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ എന്ന സ്വകാര്യ ട്രസ്റ്റിന് ഇടതു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. 2010 ആഗസ്റ്റ് ഒമ്പതിനാണ് 73.2 കോടി ചെലവ് വരുന്ന കൊച്ചിബിനാലെക്കുള്ള അപേക്ഷ ട്രസ്റ്റ് സര്‍ക്കാറിന് നല്‍കിയത്. കേരള ചിത്രകലയെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അപേക്ഷ നല്‍കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2010 ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബി ട്രസ്റ്റിന്റെ അപേക്ഷ മന്ത്രിസഭയുടെ അനുമതിക്ക് മുമ്പാകെ വെക്കുകയും മന്ത്രിസഭാ യോഗം ഭേദഗതി കൂടാതെ അതു പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ബിനാലെയുടെ വേദിയായ ദര്‍ബാര്‍ഹാള്‍ നവീകരണത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ ട്രസ്റ്റിന് ഗ്രാന്റായി നല്‍കി. 2010 ഡിസംബര്‍ മൂന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളയമ്പലം ട്രഷറി വഴിയാണ് പണം കൈമാറിയത്. അന്നത്തെ ലളിതകലാ അക്കാദമി സെക്രട്ടറിയും ഇതിന് കരു നീക്കിയതായി ആരോപണമുണ്ട്. ദര്‍ബാര്‍ ഹാള്‍ നവീകരണത്തില്‍ അഴിമതി നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ